പോസ്റ്റുകള്‍

ഭരണഘടന എന്ന കവചം

ഇമേജ്
  ഭരണഘടന എന്ന കവചം         1950 ജനുവരി 26 ന് നമ്മുടെ മഹാരാജ്യം റിപ്പബ്ളിക് ആയി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പ് നല്‍കുന്ന വ്യവസ്ഥിതിയുടെ പ്രഖ്യാപനമാണ് ഉണ്ടായത്.     നമ്മുടെ ഭരണഘടനയുടെ പ്രിയാമ്പളിൽ അര്‍ഥശങ്കക്ക് ഇടയില്ലാത്ത വിധം എഴുതിയിരിക്കുന്നത് ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യം ആണെന്നാണ്        മാനവികത നിറഞ്ഞുനിൽക്കുന്ന ആശയങ്ങളാൽ സമ്പന്നമാണ് നമ്മുടെ മഹത്തായ ഭരണഘടന, രാഷ്ട്രപിതാവ് ഗാന്ധിജിയുടെ വാക്കുകളിൽ. “മാനവികതയുടെ മഹത്വം മനുഷ്യനാകുക എന്നതല്ല, മറിച്ച് മനുഷ്യത്വമുണ്ടായിരിക്കുക എന്നതാണ്,     അതായത് മനുഷ്യനെ മനുഷ്യനായി കാണാന്‍ സാധിക്കുകയെന്നതാണ് മാനവികതയുടെ അടിസ്ഥാനം, തന്നെപ്പോലെ മറ്റുള്ളവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും വകവെച്ചു കൊടുക്കാനും എല്ലാവരെയും പരിഗണിക്കാനും സാധിക്കുന്നേടത്താണ് മാനവികതയുടെ മഹത്വം, ഭരണഘടനയുടെയും     SECULAR എന്ന പദത്തിന്റെ സാരാംശം എന്താണെന്ന് ഭരണഘടനയുടെ 25-ാം അനുച്ഛേദം വളരെ വ്യക്തമായി പറയുന്നുത്  ''മതത്തിന്റെ പേര...

ഫലസ്തീൻ

ഇമേജ്
അമേരിക്കൻ ചിന്തകനും പ്രൊഫസ്സറും ആയ നോം ചോംസ്കി തന്റെ കവിതയിൽ സൂചിപ്പതു നാളിതുവരെയായി ഫലസ്തീനിൽ നടന്നു കൊണ്ടിരിക്കുന്നതിന്റെ ചുരുക്കമാണ് കാലങ്ങളായി അവിടെ അധിവസിച്ചിരുന്ന ജനതയെ നിരന്തരം അവരുടെ ഭൂമി കയ്യേറിയും കൃഷി നശിപ്പിച്ചും പട്ടിണിക്കിട്ടും ഗതാഗതം ജലം തുടങ്ങി മനുഷ്യന് അനിവാര്യമായ എല്ലാം തടഞ്ഞും നിർദയം ബോംബെറിഞ്ഞു കൊന്നും കൊണ്ടിരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭീകര രാഷ്ട്രമായ ഇസ്രായേൽ ക്രൂരത താണ്ഡവമാടി കൊണ്ടിരിക്കുകയാണ് നിരന്തരം അടി വേടിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹം സ്വാഭാവികമായി തിരിച്ചു പ്രതികരിച്ചാൽ ആ പ്രതികരണത്തെ ആണ് ആണ് ചിലർ കുറ്റപ്പെടുത്തുന്നത്, ഫലസ്തീൻ ജനത പൊരുതുന്നത് അവരുടെ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് ഇന്ത്യൻ സ്വതന്ത്ര സമര പോരാട്ടങ്ങൾക്ക് ഇറങ്ങി തിരിക്കാൻ നമ്മുടെ സേനാനികൾക്കു ഉണ്ടായിരുന്ന കാരണങ്ങളെക്കാൾ പത്തിരട്ടി കാരണങ്ങൾ ആണ് അവരുടെ സ്വന്തം നാടിൻറെ സ്വതന്ത്ര സമര പോരാട്ടങ്ങൾക്ക് അവർക്കുള്ളത്, ഡാർവിഷ് എന്ന കവി ചോദിക്കുന്ന ചോദ്യമുണ്ട് അവസാനത്തെ ആകാശവും കഴിഞ്ഞു പറവകൾ എങ്ങോട്ടു പോകാനാണ് ? കാലങ്ങളായി തുല്യത ഇല്ലാത്ത ക്രൂരതക...

ശിശുദിന ചിന്തകൾ 🌹

ഇമേജ്
       "എനിക്ക് മുതിർന്നവർക്കായി ചെലവാക്കാൻ സമയമില്ലായിരിക്കാം, പക്ഷേ എനിക്ക് കുട്ടികൾക്കായി വേണ്ടത്ര സമയമുണ്ട്." ചാച്ചാജി ഒരിക്കൽ പറയുകയുണ്ടായി, കുഞ്ഞുങ്ങളോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ഇഷ്ടം വിഖ്യാതമാണ്. അത് കൊണ്ടാണ് നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനം ആയി ആഘോഷിക്കുന്നത്.        ഇന്ത്യയുടെ ആത്മാവിനെ കണ്ടെടുക്കേണ്ടവരാണ് കുട്ടികളെന്ന് അദ്ദേഹം കണ്ടു. ആ നിലയിൽ അദ്ദേഹം അവരോട് സംസാരിച്ചു, കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധേ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിവസമാണ് ശിശുദിനം, രാജ്യത്തെ കുട്ടികൾ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രദാനം ചെയ്യുന്നുണ്ട്.     ശിശുദിനം കുട്ടികൾക്കൊപ്പം ആഘോഷിക്കാനുള്ള ഒരു ആചരണം മാത്രമല്ല. ലോകമെമ്പാടുമുള്ള ദുരുപയോഗം, ചൂഷണം, വിവേചനം എന്നിവയുടെ രൂപങ്ങളിൽ അക്രമം അനുഭവിക്കുന്ന കുട്ടികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിന് കൂടിയാണ് ഇങ്ങനെ ഒരു ദിനാചരണം നടത്തുന്നത്. കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന...

ഗസ്സ !!!

ഇമേജ്
ഗസ്സ !!! ചുടു നിണമണിഞ്ഞ നിന്റെ ദിനരാത്രങ്ങൾക്കു കാലം കണക്കു തീർക്കുക തന്നെ ചെയ്യും ഓരോ തുള്ളി രക്തത്തിനും കണ്ണ് നീരിനും ദൈവത്തിന്റെ ന്യായവിധി കഠിനമായിരിക്കും കയ്യേറിയതെല്ലാം നേടിയെന്നാരും നിനക്കണ്ട ധിക്കാരികളുടെ പര്യവസാനം അതി വിദൂരമല്ല മരണം സുനിശ്ചിതമാണല്ലാവർക്കും എന്നാൽ മാതൃരാജ്യത്തിനായുള്ള വീരമൃത്യുവാണ്‌ അഭിമാനം വാനിലേക്കുയർന്ന നിൻ മക്കളുടെ ആത്മാവുകൾ സ്വർഗ്ഗത്തിൽ നിറഞ്ഞു നിന്റെ നാമം വാഴ്ത്തും ഇന്ന് നിന്നെ നരക തുല്യമാക്കിയവർ അന്ന് നരകത്തിന്റെ അഗാധതയിൽ ആർത്തനാദം നിറയ്ക്കും ഇൻശാ അല്ലാഹ്.... സിദ്ധിഖ് എ പി 

2023 ലെ റബീഹ്

ഇമേജ്
  അങ്ങിനെ 2023 ലെ റബീഉൽ അവ്വലും വിടപറഞ്ഞു...          നാട്ടിലെ പോലെ തന്നെ പ്രവാസ ലോകത്തും മീലാദ് വേദികൾ സജീവമായിരുന്നു, പഴമയുടെ മഹിമയും തനിമയും ഒട്ടും ചോരാതെ ഗൃഹാതുരത്വ സ്മരണകൾ വിരുന്നു വരുന്ന റബീഹ്,  റിയാലിറ്റി ഷോകളുടെ അതിപ്രസരത്തിൽ മങ്ങാതെ മായാതെ നില നിൽക്കുന്നതിൽ വളരെ സന്തോഷം തോന്നി         വർണശബളമായ ടി വി പ്രോഗ്രാമുകൾ വീടിന്റെ അകത്തളങ്ങളിൽ എത്ര വന്നാലും സ്റ്റേജിൽ സ്വന്തം മക്കളുടെ പ്രകടനം കാണുവാൻ വേണ്ടി വരുന്ന മാതാപിതാക്കളാണ് ഇത്തരം മീലാദ് വേദികൾ വിജയിപ്പിക്കുന്നത്  രസകരമായ ഒരു കാര്യം മിക്ക നബിദിന പരിപാടികളിലും അധികം ആലപിച്ച  പാട്ട് "അമ്പിളി ചേലുള്ള" എന്ന പാട്ടാണ്, മൈക്ക് സെറ്റ് കാരന്റെ സഹായി ബംഗാളി പോലും ആ പാട്ട് പഠിച്ചു കാണും 😀      ഒരുപാട് മധുര അനുഭവങ്ങൾ നൽകിയ സുദിനങ്ങളായിരുന്നു ഇത്തവണത്തെ റബീഉൽ അവ്വൽ സമ്മാനിച്ചത്, എന്നത്തേയും പോലെ മീലാദ് വേദിയിൽ കാണിയായി ഇരിക്കുന്നതിലുമപ്പുറം കലകളോട് താല്പര്യം ഉള്ളത് കൊണ്ട്  കുട്ടികളുടെ കലാപ്രകടനത്തിൽ ഒരു ഭാഗമാകാൻ കഴിഞ്ഞു, ഒരു മദ്രസ്സയിലെ കുട്ടികൾക്ക് സ്കൗട്ടും ...

മാങ്ങാ തൊലി

ഇമേജ്
      കുട്ടികാലത്തെ സ്മരണകളിൽ നാവിൽ വെള്ളമൂറുന്ന ഓർമയാണ് പച്ച മാങ്ങാ നുറുക്കി ഉപ്പിട്ട് ഉണക്കുന്ന മഹത്തായ കർമം     അതിന്റെ കാർമികത്വം ഉമ്മാക്ക് ആണെങ്കിലും തസ്‌കര വീരന്മാരായ ഞങ്ങളാണ് അതിന്റെ പ്രധാന ഗുണഭോക്താക്കൾ, അത് മാങ്ങ ആയാലും പുളി ആയാലും ഇരുമ്പാമ്പുളി ആയാലും, മക്കളായ ഞങ്ങൾക്ക് അങ്ങിനെ ഒന്നിനോടും അയിത്തമില്ല      വീടിന്റെ ടെറസ്സിൽ ഉണക്കാൻ ഇടുന്നതിന്റെ നല്ലൊരു പങ്കും ഞങ്ങൾ പോക്കറ്റിൽ നിക്ഷേപിക്കും എന്നിട്ട് എവിടെയെങ്കിലും പോയി നുണഞ്ഞു കഴിക്കും, അത് അറിയാവുന്നതു കൊണ്ട് തന്നെ ഉമ്മ കൂടുതൽ ഉണക്കാൻ വെക്കും എങ്കിലേ അര ബോട്ടിൽ അച്ചാറെങ്കിലും ഉണ്ടാക്കാൻ കഴിയു.       മറ്റു ഭക്ഷണങ്ങളെ പോലെ തന്നെ ഉമ്മ ഉണ്ടാക്കുന്ന അച്ചാറിനും അപാര രുചിയാണ്, അത് കൊണ്ട് തന്നെ ഊണിനു മറ്റു വിഭവങ്ങൾ അതികം ഇല്ലെങ്കിലും പരിഭവമില്ലാതെ മക്കൾ ഇരുന്നു കഴിച്ചോളും      അന്ന് ഇന്നത്തെ പോലെ മീൻ അച്ചാറോ ബീഫ് അച്ചാറോ ഒന്നും  ഉണ്ടായിരുന്നില്ല, മാങ്ങ അച്ചാർ, നാരങ്ങ അച്ചാർ, നെല്ലിക്ക അച്ചാർ ഇവയായിരുന്നു പ്രധാനപ്പെട്ടത്, ഇവകൾ ഉപ്പലിട്ടതിനും അതീവ രുചിയായിരു...

പേടിക്കേണ്ട ആരോടും പറയില്ല

ഇമേജ്
പേടിക്കേണ്ട ആരോടും പറയില്ല        പ്രവാസത്തിന്റെ രസകരമായ ഓർമകളിൽ ഒരണ്ണം ഓർത്തു പോവുകയാണ്,    വർഷങ്ങൾക്ക് മുൻപ് ഒരു വെള്ളിയാഴ്ച ദിവസം വൈകീട്ട് മീൻ വേടിക്കാൻ ഇറങ്ങിയതായിരുന്നു, ശർക്കരയിൽ ഈച്ച പൊതിഞ്ഞ പോലെ മീൻകാരനെ ആളുകൾ പൊതിഞ്ഞിട്ടുണ്ട്  ഫ്രഷ് കിട്ടുന്നത് ആളുകളുടെ നല്ല തിരക്ക് ഉണ്ട്,    എന്തായാലും തിരക്കിനിടയിലേക്കു ഊളിയിട്ടു ഒരാഴ്ചത്തേക്കുള്ള വക വേടിച്ചു ഞാൻ റൂമിലേക്ക് തിരിച്ചു, തിരികെ വരുമ്പോൾ വഴിയിൽ വെച്ച് മലയാളിയെന്നു തോന്നിയ ഒരാളെ പരിചയപെട്ടു, പരസ്പരം പേരും നാളും ഒക്കെ ചോദിച്ചു വരവെ എന്നോട് ചോദിച്ചു ഫാമിലി ഇവിടെ ഉണ്ടോ എന്ന്, ഞാൻ ഉണ്ടെന്നു പറഞ്ഞു, അമ്പരിപ്പിച്ചു കൊണ്ട് അടുത്ത ചോദ്യം "ഒറിജിനൽ ഫാമിലി ആണോ? "  ചാരിത്ര്യം  ചോദ്യം ചെയ്തതിന്റെ അമ്പരപ്പിൽ ഞാൻ ഒന്ന് പകച്ചു പോയി...,   മറുപടി പറയാൻ പറ്റാതെ നിന്ന് പരുങ്ങുകയാണെന്നു കരുതി, ആശാൻ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു "പേടിക്കേണ്ട ഞാൻ ആരോടും പറയില്ല" പകച്ചു പോയി എന്റെ ചാരിത്ര്യം !!! സിദ്ധിഖ് എ പി  കുഴിങ്ങര

കൊടപ്പനക്കൽ തറവാട്ടിലെ സൗരഭ്യം

ഇമേജ്
കൊടപ്പനക്കൽ തറവാട്ടിലെ സൗരഭ്യം (സിധീഖ് എ പി )    കാലം മായികാത്ത ആ തൂവൽ സ്പർശം.. തങ്ങളുടെ വസതിയിൽ മതങ്ങൾക്കോ രാഷ്ട്രീയത്തിനോ കറുത്തവനോ വെളുത്തവനോ ദരിദ്രനോ ധനവാനോ എന്ന യാതൊരു വെത്യാസവും ഇല്ല , ആ മഹാന്റെ വിയോഗം എല്ലാവരുടെയും നഷ്ടം തന്നെയാണ് , പലരും തങ്ങളെ അറിയുന്നത് നിര്യണത്തിനു ശേഷമാണ്, തങ്ങളുടെ ജീവിത കാലത്ത് തന്നെ തങ്ങളുമായി അടുത്ത് ഇടപഴകാൻ ഈയുള്ളവന് ഭാഗ്യം ഉണ്ടായിട്ടുണ്ട് , എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവങ്ങളിൽ ഒന്നായി ഞാൻ എപ്പോഴും ഓർക്കുന്നു... 2000 ത്തിൽ ആദ്യമായി ഗൾഫിലേക്ക് വിസ ശെരിയായ സമയം, മനസ്സില് ഒരാഗ്രഹം പോകുന്നതിനു മുന്പ് തങ്ങളെ ഒന്ന് കാണണം, ആഗ്രഹം പള്ളിയിലെ ഉസ്താതിനെ അറിയിച്ചു, പോകാനുള്ള വഴിയും ചോദിച്ചറിഞ്ഞു, ഭാഗ്യവശാൽ ആ പള്ളിയിലെ തന്നെ ഒരു ഉസ്താത് അടുത്ത ദിവസം പാണക്കാട് പോകുന്നുണ്ട് , അങ്ങിനെ മറ്റു കാര്യങ്ങല്ലാം മാറ്റിവെച്ചു പോകാൻ തിരുമാനിച്ചു. സുബഹി നമസ്കത്തിനു ശേഷം പുറപെട്ടു , പാണക്കാട് എത്തിയപ്പോൾ ആളുകൾ വന്നു തുടങ്ങിയിരിക്കുന്നു, തിരക്ക് കൂടി വരുന്നുണ്ട് അത്രയും തിരക്കിനിടയിൽ തങ്ങളോട് യാത്ര പറയാൻ പറ്റിയാൽ ഭാഗ്യം അത്രയേ എനിക്ക് ആഗ്രഹിക്കനാവൂ ... എന്നാൽ എന്റെ ക...

ഈ മൗനമാണ് അപകടം

ഇമേജ്
 ഈ മൗനമാണ് അപകടം    നാട്ടിൽ അരങ്ങേറുന്ന അക്രമങ്ങൾ ഭീതി ജനിപ്പിക്കുന്നത് തന്നെ, എന്നാൽ അതിനേക്കാൾ ഭീതി ജനിപ്പിക്കുന്നത്, അക്രമങ്ങൾ കണ്ടിട്ടും കാണാത്ത പോലെ നടിക്കുന്ന അധികാരികളുടെ, സാംസ്‌കാരിക നേതാക്കളുടെ ഗൂഢ മൗനമാണ്     അധികാരത്തിന്റെ ഹുങ്ക് കൊണ്ട് തങ്ങളുടെ ധർമത്തിൽ അല്ലാത്ത ദളിതരെയും മറ്റു ന്യുന പക്ഷങ്ങളെയും ശത്രുക്കളായി കണ്ട് മനുഷ്യത്വരഹിതമായി ആക്രമിക്കുക,  വംശഹത്യ ചെയ്യുക     അബലകളായ സ്ത്രീകളെ തെരുവിൽ വിവസ്ത്രയാക്കി ആൾക്കൂട്ടത്തിന്റെ അകമ്പടിയോടെ നടത്തിക്കുക, എന്നിട്ടു കൂട്ട ബലാത്സംഗം ചെയ്തു കൊല്ലുകയോ ജീവഛമാക്കി വിടുകയോ ചെയ്യുക    യാതൊരു ദയയും ഇല്ലാതെ മനുഷ്യ ജീവനുകളെ തീ കൊളുത്തി കൊല്ലുക, പേ പട്ടിയെ കൊല്ലുന്നതു പോലെ കൂട്ടമായി തല്ലി കൊല്ലുക     പിഞ്ചുകുട്ടികളെ അടക്കം  അതി ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്യുകയും എന്നിട്ടു അതിക്രൂരമായി  കൊല്ലുകയും ചെയ്യുക, എന്തൊരു അവസ്ഥയാണിത്,  കാട്ടാളന്മാർക്കു പോലും അല്പം ദയ കാണും     മണിപ്പൂരിലെയും ഗുജറാത്തിലെയും മറ്റിടങ്ങളെയും അക്രമങ്ങളുടെ കണ്ണീൽ ചോരയില്ലാത്ത കണ്ടു മരവിച്ച...

നൊമ്പരകാറ്റ്

ഇമേജ്
  നൊമ്പരകാറ്റ് മീസാൻ കല്ലുകളെ തഴുകി വരുന്ന കാറ്റിനൊത്തിരി കദനങ്ങളുണ്ട് നൊമ്പരമേറെ നിറഞ്ഞതും   ഗതകാല സ്മരണകൾ പകരുന്നതുമാണ് ആ ചെറുകാറ്റ് ... കബർസ്ഥാനിലെ കാഴ്ച്ചകൾക്കപുറം കാഴ്ച്ചയിൽ നിന്ന് മറഞ്ഞ ഒത്തിരി മുഖങ്ങൾ ഓർമയിൽ വരും ... ഗ്രാമത്തിലെ എല്ലാമായിരുന്ന പൂർവികർ പ്രായമായും അല്ലാതെയും വിടപറഞ്ഞ പ്രിയപ്പെട്ട നാട്ടുകാർ മാതാപിതാക്കൾ ബന്ധുമിത്രാദികൾ മോഹങ്ങളെല്ലാം വെടിഞ്ഞു വിടപറഞ്ഞവർ .... ജീവിച്ചു മതി തീരാത്തവർ ... മക്കളോടൊത്തു ഒരുപാടുകാലം സന്തോഷത്തോടെ കഴിയാൻ ആശവെച്ചവർ ആറടി മണ്ണിൽ അവരെ നമ്മൾ അടക്കി മൈലാഞ്ചി ചെടിയുടെ കീഴിൽ അവരുടെ മോഹങ്ങളും കബറടക്കി നാം അറിയുന്നില്ല അവരുടെ നിശബ്ത തേങ്ങലുകൾ പുറത്തേക്കു വരാനാകാത്ത ആത്മ നിശ്വാസങ്ങൾ നമ്മെയും മൈലാഞ്ചി ചെടികൾ മാടിവിളിക്കുന്നുണ്ട് മന്ദ മാരുതൻ കാതിൽ ഓർമപ്പെടുത്തുന്നുമുണ്ട് നാളെ നിനക്കും ആറടി മണ്ണാണ് ഉള്ളതെന്ന് സിദ്ധിഖ് എ പി (കുഴിങ്ങര)

സ്വപ്ന സമ്മാനം

ഇമേജ്
 സ്വപ്ന സമ്മാനം    സൂപ്പർ മാർക്കറ്റുകളിൽ നിന്ന് കിട്ടുന്ന റാഫിൽ കൂപ്പണുകൾ ഫിൽ ചെയ്തു ഇടാറുണ്ടങ്കിലും ഭാഗ്യത്തിന് ഒന്നും ഇത് വരെ അടിച്ചിട്ടില്ല, 😜    അങ്ങിനെ ഇരിക്കെ കഴിഞ്ഞ ദിവസം നെസ്‌റ്റോയിൽ നിന്ന് സാധനങ്ങൾ വാങ്ങിയപ്പോൾ കിട്ടിയ കൂപ്പൺ വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ ആണ് ഫിൽ ചെയ്തു ഇട്ടതു, കൗണ്ടറിൽ ഉള്ള ആൾ പറഞ്ഞു  ഡെയിലി നറുക്കെടുക്കുന്നതാണ്, 5 മിനുട് വെയിറ്റ് ചെയ്താൽ റിസൾട്ട് അറിയാം     പ്രതീക്ഷ ഒന്നും ഇല്ലാത്തതിനാൽ ഞാൻ പോകാൻ ഭാവിച്ചു, അപ്പോൾ കൂടെ ഉണ്ടായിരുന്ന തൃശൂർ കൂട്ടായ്മയിലെ വാസുദേവേട്ടൻ പറഞ്ഞു 5  മിനുട് അല്ലെ നമ്മുക്ക് വെയിറ്റ് ചെയ്യാമെന്ന്      അങ്ങിനെ അൽപ സമയത്തിന് ശേഷം ഒട്ടും പ്രതീക്ഷിക്കാതെ ഒന്നാം സമ്മാനത്തിന് അർഹനായി എന്റെ പേര് വിളിച്ചു,   വാവ്... 🥳  വണ്ടർഫുൾ      ഞങ്ങൾ ഉടനെ കൂപ്പണുമായി ഓഫീസിൽ സമീപിച്ചപ്പോൾ 5 മിനുട് കൂടി വെയിറ്റ് ചെയ്താൽ സമ്മാനവുമായി പോകാമെന്നു അവർ പറഞ്ഞു. ഞങ്ങൾ അങ്ങിനെ സന്തോഷത്തോടെ ഇരിക്കുമ്പോൾ  .......... മൊബൈലിൽ അലാം അടിച്ചു  നാശം അലാം അടിക്കാൻ...

ഹ്രസ്വമാണ് ജീവിതം അതിനെ മധുരമാക്കൂ...❤

ഇമേജ്
  ഹ്രസ്വമാണ് ജീവിതം അതിനെ മധുരമാക്കൂ...        ഈ ലോകത്തു ഏറ്റവും നല്ല രീതിയിൽ ജീവിക്കാനും ഏറ്റവും മോശമായ രീതിയിൽ ജീവിക്കാനും നമ്മുടെ മുന്നിൽ വഴികൾ ഉണ്ട്,       ആദ്യത്തെ വഴി നമ്മുക്ക് ഏറ്റവും സന്തോഷകരമായ മാനസികാവസ്ഥ പ്രദാനം ചെയ്യുന്നു, രണ്ടാമത്തെ വഴി ജീവിതത്തെ ദുസ്സഹം ആകുന്നു,       മതവും വിശ്വാസവും ഒക്കെ മനുഷ്യന് ആത്മീയമായ ശാന്തിയും സമാധാനവും നൽകുവാനുള്ളതാണ്, എന്നാൽ ലോകം മഹാമാരിയുടെ ഭീതിയിലും കെടുതിയിലും ആയിരുന്നിട്ടു പോലും നമ്മുടെ സമൂഹത്തിൽ വെറുപ്പിന്റെ പ്രസരണം വളരെ വർധിച്ചിട്ടുണ്ട്,       ഇത്തരം വെറുപ്പ് വിളമ്പുന്നവർ മതത്തെ പറ്റി വേണ്ടവിധേനെ പഠിക്കാത്തവരോ അറിവില്ലാത്തവരോ അല്ല, മതത്തെ കുറിച്ച് വാതോരാതെ പ്രഘോഷിക്കുന്നവരും സമൂഹത്തെ നയിക്കുന്നവരും ആണ് എന്നതാണ് കൗതുകകരം ! വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ       ദൈവം നമ്മുക്ക് വസിക്കാൻ തന്നിരിക്കുന്നത് മനോഹരമായ ഭൂമിയാണ്, ഇവിടെ നല്ല രീതിയിൽ ഇടപെടാൻ മാർഗ നിർദേശങ്ങളും നൽകിയിട്ടുണ്ട്, അതനുസരിച്ചു ജീവിച്ചാൽ ആർക്കും ഒരു പ്രശ്നവും ഇല്ല,   ...

ഗൾഫിലെ പബ്ലിക്‌ ബൂത്ത്‌ !

ഇമേജ്
ഇത് ഗൾഫിലെ പബ്ലിക്‌ ബൂത്ത്‌ !  ഒരു കാലത്ത് പ്രവാസികൾ തങ്ങളുടെ ഹൃദയ ഭാരങ്ങൾ ഇറക്കിവെച്ചിരുന്ന ഇടം,  പ്രിയപെട്ടവരുമായി ഹൃദയ നൊമ്പരങ്ങൾ പങ്കുവെച്ചിരുന്ന ഇടം,  കൂടുതൽ തുക ചിലവിട്ടു കുറച്ചു സമയമെങ്കിലും വേണ്ടപെട്ടവരോടപ്പം വിവരവും വേദനയും വിരഹവും വേവലാതിയും എല്ലാം കൈമാറിയിരുന്ന ചാറ്റ് റൂം ഇന്നു ആർക്കും വേണ്ടാത്ത,  അസ്ഥിതം നഷ്ടപെടുന്ന  അവസ്ഥയിൽ  കഴിയുന്നു.     വർഷം  രണ്ടായിരം  വരെ മിക്കവാറും ബൂത്തുകൾക്ക് മുന്നില് വലിയ ക്യു കാണുമായിരുന്നു,  വാട്സ് അപ്പും നെറ്റ്കാളും സുലഭമായ ഇക്കാലത്ത് അന്നത്തെ പ്രവാസികളുടെ പ്രയാസങ്ങൾ അളക്കാൻ നമ്മുക്ക് കഴിഞ്ഞെന്നു വരില്ല ,  ആഴ്ചയിൽ ഒരിക്കലായിരിക്കും വിളിക്കുക അതിനായുള്ള കാത്തിരിപ്പു ഗൾഫിലും നാട്ടിലും ഒരു സുഖമാണ്..  പറഞ്ഞു തീരും മുൻപേ ബാലൻസ് തീര്ന്ന വിഷമതോടെയയിരിക്കും ഫോണ്‍ വെക്കുക,  മീറ്റരിലെ സെകന്റു അടിക്കുന്നതിലും വേഗതയിലയിരിക്കും ഹൃധയമിടിപ്പ്... എന്നാലും ഒന്ന് നാട്ടിലേക്കു വിളിച്ചു കഴിഞ്ഞാൽ ഉള്ളത് കൊണ്ട് തൃപ്തി പെടുന്ന പാവം പ്രവസിക്കതു വലിയ ആശ്വാസ മായിരുന്നു  ഇന്നത്തെ നെറ്റ് ...

എന്തോ മറന്നു

ഇമേജ്
  രാവിലെ തിരക്ക് പിടിച്ചു ഇറങ്ങുകയായിരുന്നു ഞായറാഴ്ച രാവിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെ തിരക്കായിരിക്കും ,    വെള്ളി അവധി കഴിഞ്ഞു ദൂരെ വീടുള്ള സ്വാദേശികൾ തിരിച്ചു വരുന്നത് ഞാറാഴ്ച രാവിലെ ആണ്   ആയതിനാൽ റോഡുകൾ എല്ലാം  മിക്കവാറും നിറഞ്ഞിരിക്കും പതിനഞ്ചു മിനിട്ടു കൊണ്ട് എത്താവുന്ന ദൂരം ഒരു മണിക്കൂർ വരെ പിടിക്കാറുണ്ട് അതൊക്കെ അറിയാവുന്നതു കൊണ്ട് തിരക്കുപിടിച്ചു ഇറങ്ങുകയായിരുന്നു അപ്പോഴാണ്  "എന്തോ മറന്നു" എന്ന ചിന്ത പിടികൂടിയത് പോക്കറ്റ് തപ്പി നോക്കി... പേഴ്‌സ് എടുത്തിട്ടുണ്ട് പാന്റിന്റെ പോക്കറ്റിൽ മൊബൈൽ ഉണ്ട് ചാവിയുമുണ്ട്‌  ഉറപ്പു വരുത്തി ശൊ..  പിന്നെ എന്താണ് മറന്നത് ഷർട്ടിന്റെ ഉള്ളിൽ ബനിയൻ ഉണ്ട് പിന്നെ അടിവസ്ത്രം ? ആരും കാണാതെ തടവി നോക്കി ഊം.. അവിടെ തന്നെയുണ്ട് പിന്നെ എന്തോന്നു ??? ടെൻഷനായി മുഖത്തു വിയർപ്പു പൊടിഞ്ഞു കൈകൊണ്ടു മുഖം തുടച്ചു അപ്പോഴാണ് കത്തിയത് തിരിച്ചു റൂമിലേക്ക്‌ ഓടി.. "മുഖാവരണം" ഇട്ടിട്ടില്ല അതെന്നെ എന്തൊക്കെ ഇടാൻ മറന്നാലും മാസ്ക് ഇടാതെ കണ്ടാൽ ശൂര്ത്ത സെഞ്ചറി ആണ് അടിക്കുക  മാഫി ഫുലൂസ് ... മാഫി മുഷ്കിൽ 

കുഞ്ഞിക്കിളിയുടെ പരിഭവങ്ങൾ (ചെറുകഥ)

ഇമേജ്
പ്രഭാതത്തിന്റെ പ്രകാശ കിരണങ്ങൾ പ്രപഞ്ചം അണിഞ്ഞു തുടങ്ങുന്നു ആൺകിളി അന്നം തേടി നേരത്തെ തന്നെ കൂടുവിട്ടു പറന്നു പോയിരിക്കുന്നു. വേനൽകാലമാണ്… ചുട്ടു പൊള്ളുന്ന ചൂട്, അല്പം പറന്നു കഴിയുമ്പോഴേക്കും തളർന്നു അവശനാകും തളർന്നിരിക്കാൻ ചില്ലകളും ഇല്ല മരങ്ങളുമില്ല ദാഹിച്ചു ഇറങ്ങിയാൽ കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും കിട്ടാനില്ല പാടങ്ങളോ അരുവികളോ പണ്ടത്തെ പോലെ ഇന്നില്ല ഉള്ള നദികളും പുഴകളും തരിശായിരിക്കുന്നു അത് കൊണ്ട് ചൂട് കനക്കും മുൻപ് കിട്ടുന്നത് ഭക്ഷിച്ചു തിരിച്ചു വരണം, ജീവൻ നിലനിറുത്തേണ്ടേ ? കുഞ്ഞിക്കിളി ചിന്തയിലാണ്ടു.. ഇനിയും കൂട്ടിൽ ഇരുന്നാൽ ഇന്നലത്തെ പോലെ ചൂട് സഹിക്കാൻ പറ്റാതെ കൂടണയേണ്ടി വരും, നല്ല വിശപ്പുണ്ട് കൂടാതെ ദിവസവും മുട്ടയിടുന്നുണ്ട് രണ്ടു മുട്ടകൾ കൂടി ആയാൽ പിന്നെ അടയിരിക്കണം കൂടുകൾ ഒന്നുകൂടി വലുതാക്കണം മക്കൾക്ക് ഭക്ഷണം കണ്ടത്തണം ഉത്തരവാദിത്യങ്ങൾ കൂടി വരികയാണ് കുഞ്ഞിക്കിളി തന്റെ തൂവൽ കൊണ്ട് മുട്ടകൾ പതിയെ പതിയെ ലാളിച്ചു ചേർത്ത് വെച്ചു പെട്ടന്നാണത് സംഭവിച്ചത്  വലിയൊരു ശബ്ദവും വലിയൊരു കുലുക്കവും കുഞ്ഞികിളി ധൃതിപ്പെട്ടു പുറത്തേക്കു നോക്കി അവൾ ഞെട്ടിത്തരിച്ചു പോയി  ...

സ്ത്രീയെന്ന_ധനം

ഇമേജ്
#സ്ത്രീയെന്ന_ധനം  ഒരു കവിത വായിച്ചു അഭിപ്രയം അറിയിക്കുക 😔  

കാലത്തിന്റെ കാവ്യനീതി

ഇമേജ്
  #കാലത്തിന്റെ_കാവ്യനീതി വിജനമായ... നഗര വീഥികൾ ആളനക്കമില്ലാത്ത... അങ്ങാടികൾ അടഞ്ഞു കിടക്കുന്ന... ആരാധനാലയങ്ങൾ എവിടെയും.. ശ്മശാന മൂകത ലോകമാകെ... പ്രേതനഗര തുല്യം ആരവങ്ങളില്ല ആഘോഷങ്ങളില്ല പാശ്ചാത്യൻ എന്നില്ല പൗരസ്ത്യനെന്ന ഭേദമില്ല മഹാമാരി അരങ്ങുവാഴുന്നു മനുഷ്യകുലമാകെ ഉൾവലിഞ്ഞിരിക്കുന്നു ഇന്നലെയി മണ്ണ് ധിക്കാരികളുടെ ആക്രോശങ്ങളാൽ അക്രമികളുടെ ആയുധങ്ങളാൽ മർദിതരുടെ രോദനങ്ങളാൽ അശരണരുടെ ആർത്തനാദങ്ങളാൽ പ്രക്ഷുബ്ദം ശബ്ധമുകരിതം ഇന്നീ മണ്ണിൽ സമ്പത്തിന്റെ അഹങ്കാരമില്ല അധികാരത്തിന്റെ അഹന്തയില്ല ആയുധമേന്തിയവന്റെ പോർവിളികളില്ല കരുതിയിരിക്കുക! മർദ്ദിതരുടെ ആർത്തനാദങ്ങൾ വനരോദനങ്ങളായി തീരുകയില്ല! കാലത്തിന്റെ കാവ്യനീതി... പുലരുക തന്നെ ചെയ്യും സിദ്ധിഖ് എ പി (കുഴിങ്ങര)

വിലപ്പെട്ട സമ്മാനം !!!

  വിലപ്പെട്ട സമ്മാനം !!!                പ്രവാചകന്റെ കാലത്തു ഒരു ദരിദ്രനായ അറബി ഏറെ കാലമായി ആഗ്രഹിക്കുകയായിരുന്നു നബി തിരുമേനിക്ക് ഒരു സമ്മാനം കൊടുക്കണമെന്ന്. പലരും വലിയ സമ്മാനങ്ങള്‍ കൊടുക്കുന്നുണ്ട്. തനിക്ക് പക്ഷെ അതിനൊന്നും കഴിയില്ല. കഠിനമായി ശ്രമിച്ചും മിച്ചംവെച്ചും അവസാനം അദ്ദേഹം ഒരു സമ്മാനം തരപ്പെടുത്തി. ഒരു പൊതി മുന്തിരി അതുമായി അത്യാഹ്ലാദപൂര്‍വ്വം നബിതിരുമേനിയുടെ മുമ്പിലെത്തി. നബിയുടെ നേരെ തന്റെ ഹദ്‌യ നീട്ടി. സസന്തോഷം നബി(സ) അതു സ്വീകരിച്ചു. ദാതാവിനോട് നന്ദിയോടെ പുഞ്ച ിരിച്ചു. തന്റെ ജീവിതത്തില്‍ ഒരു മഹാനേട്ടം കൈവരിച്ച പ്രതീതിയായിരുന്നു അപ്പോള്‍ ആ ദരിദ്ര സ്വഹാബിക്ക്. നബിതിരുമേനി പൊതി തുറന്ന് ഒരു മുന്തിരിയെടുത്തു കഴിച്ചു. പിന്നെയും മറ്റൊന്നെടുത്തുകഴിച്ചു.                  പിന്നെയും പിന്നെയും ഓരോന്നെടുക്കുകയും സന്തോഷത്തോടെ നബി കഴിച്ചുകൊണ്ടേയിരുന്നു. ദരിദ്രനായ ആ സ്വഹാബിയുടെ ഉള്ളം നിറഞ്ഞു. സന്തോഷത്തോടെയും സ്തുതിയോടെയും അദ്ദേഹം തിരിച്ചുപോയി. ഈ രംഗം പക്ഷെ, നബിതിരുമേനിയുടെ സദസ്സിലുണ്ടായിരുന്ന സ്വഹാബി...

മുസ്ലിം സ്ത്രീ

ഇമേജ്
മുസ്ലിം സ്ത്രീ        മുസ്ലിം സ്ത്രീക്ക് യാതൊരു അവകാശവുമില്ല എന്നും അവൾ നാലു ചുമരികൾക്കിടയിൽ പർദ്ദയിൽ വീർപ്പുമുട്ടി കിടക്കുകയാണ്, അവൾക്കു സ്വാതന്ത്രമില്ല തുടങ്ങിയ വാദങ്ങൾ നാം അനുദിനം കേട്ട് കൊണ്ടിരിക്കുകയാണ്,  ഈ ആരോപണത്തിന്റെ നിജസ്ഥിതി അന്ന്വേഷണ വിദേയമാക്കേണ്ട വിഷയം തന്നെയാണ്,  ഇസ്ലാം അറേബ്യയിൽ പ്രചരിക്കുന്ന കാലത്തെ സ്ത്രീയുടെ അവസ്ഥ എന്തായിരുന്നു എന്ന് ആദ്യം പഠനം നടത്തിയാൽ ഇത്തരം വാദം ഉണ്ടാകില്ല. പെൺകുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന കാലത്തു ജീവിക്കാനുള്ള അവകാശമാണ് ആദ്യമായി ഇസ്ലാം നൽകിയത്, കൂടെ അർഹമായതും അപകടകരമല്ലാത്തുതുമായ സ്വതന്ത്രവും അംഗീകാരവും അവകാശങ്ങളും നൽകി ആദരിച്ചു,       അക്കാലത്തു സ്ത്രീകള്‍ കടുത്ത അനീതിക്കിരയായിരുന്നു, സ്ത്രീകള്‍ പൊതുചന്തയിലെ വില്‍പ്പനച്ചരക്കായിരുന്നു, കാലികളോടെന്നപോലെ അവരോടു മോശമായി പെരുമാറി, വ്യത്യസ്ത തരത്തിലുള്ള വിവാഹവും വിവാഹമോചനവും അനിയന്ത്രിതമായ ബഹുഭാര്യത്വവും സാര്‍വത്രികമായിരുന്നു, സ്ത്രീകള്‍ക്ക് യാതൊരുവിധ സവിശേഷാവകാശമോ നിര്‍ണിത പദവിയോ ഉണ്ടായിരുന്നില്ല. മനുഷ്യത്വരഹിതമായ ഈ ദുരവസ്ഥയില്‍നിന്ന് പ്രവാ...